ശൈവതത്വത്തിൽ ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന,സംഹാരമൂർത്തിയായ ശ്രീമഹാദേവന്റെ അതിവിശിഷ്ടമായ ശ്രീരുദ്രത്തിലെ ഒരു മന്ത്രം ആണ് "തസ്ക്കരാണാംപതയെ നമഃ" എന്നത്. കള്ളന്മാരുടെ കള്ളനായിരിക്കുന്ന ശിവന് നമസ്കാരം. ലോകത്ത് ഏറ്റവും അധികം ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മൂർത്തികളിൽ മഹാദേവന്റെ സ്ഥാനം ഏറ്റവും മുൻപിൽ ആണ് എന്നാൽ ആ ആരാധന അനുകരണത്തിലേക്കും- അനുകരണം ആയിത്തീരലിലേക്കും മാറുമ്പോൾ ഉള്ളഅവസ്ഥയിൽ ഏറ്റവും പിറകിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം. പാലാഴി വാസനായ അനന്തശായി, പീതാംബര പട്ടുടുത്തു വനമാല, ശംഖ ചക്ര ഗദാ പത്മ ധാരിയായ കൗസ്തുഭം അണിഞ്ഞു, ലക്ഷിസമേതനായി അധിവസിക്കുന്ന ശ്രീമഹാവിഷ്ണു ഏവരുടെയും ആരാധ്യ പുരുഷൻ ആണ്. എന്നാൽ മരവുരി, ചുടല ഭസ്മം ധരിച്ചു നാഗങ്ങളെ ഭൂഷണമായി അണിഞ്ഞു ജഡാവൽകലധാരിയായ- ശ്മശാനത്തിൽ താണ്ഡവം ആടുന്ന ആ മൂർത്തിയെ അനുകരിക്കാൻ ആർക്കും താല്പര്യം ഇല്ല. എന്നാൽ പാലാഴിമഥനത്തിൽ സകലതും നശിപ്പിക്കാൻ ശേഷിയോടെ വന്ന കാളകൂടം വിഷം- ലോക സംരക്ഷണാർത്ഥം പാനം ചെയ്ത് നീലകണ്ഠൻ എന്ന പേര് സ്വീകരിച്ച മഹാദേവൻ സംഹാരമൂർത്തിയായി വിളങ്ങുന്നു. കേരളത്തിൽ മഹാദേവക്ഷേത്രങ്ങൾ ഇല്ലാത്ത ഗ്രാമങ്ങൾ കുറവാണ്. വടക്കുംനാഥൻ, പെരുവന...
Comments