പൂരം

പെരുവനം ആറാട്ടുപുഴ പൂരം 1

പൂരം എന്ന് കേട്ടാൽ ആന, മേളം, പഞ്ചവാദ്യം, വെടിക്കെട്ട്, ആഘോഷങ്ങൾ,ഒത്തുചേരൽ - ഇവയാണ് മനസ്സിൽ ഓടിയെത്തുക.
ഇക്കൊല്ലത്തെ പെരുവനം പൂരം കുംഭമാസത്തിലെ പുണർതം നക്ഷത്രത്തിൽ അതായത് നാളെ ആണ്.(13-3-2022)

പെരുവനത്തെ ഇരട്ടയപ്പൻ പൂരത്തിൽ പങ്കെടുക്കുന്നില്ല- എന്നാൽ പങ്കെടുക്കുന്ന ദേവി ശാസ്താമാരെ വീക്ഷിക്കുന്നു എന്നാണ് കേട്ടിരിക്കുന്നത്.

ആദ്യം വരുന്നത് കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ്, ആദ്യത്തെ പൂരം ആറാട്ടുപുഴ ശാസ്താവിന്റെയാണ്- സന്ധ്യയോടെ 7ആനകളുടെ അകമ്പടിയോടെ തെക്കേ നടവഴി കയറി കിഴക്കോട്ട് ദർശനമായി നിൽക്കുന്നു.അതേസമയം ചാത്തക്കുടം ശാസ്താവ് നടവഴിയുടെ കിഴക്കേ അറ്റത്തു സ്ഥാനം പിടിക്കും,അകമ്പടിയായി തൊട്ടിപ്പാൾ ഭഗവതി ഇടത്തെ കൂട്ടും, ഈ സമയം ആറാട്ടുപുഴ ശാസ്താവ് കിഴക്കേ അറ്റത്തു കാത്തുനില്പുണ്ടാകും.

മേടംകുളം ശാസ്താവും കല്ലേലി ശാസ്താവും ആറാട്ടുപുഴ ശാസ്താവും ചേർന്ന് പഞ്ചാരി അതി ഗംഭീരം.
ചാത്തക്കുടം ശാസ്താവിന് പുറകിലായി അമ്മതിരുവടി പഞ്ചാരിമേളത്തോടെ എഴുന്നള്ളുന്നു - ചാത്തക്കുടം ശാസ്താവും അമ്മതിരുവടിയുടെ വലത്തായി ചേരുന്നു.

ചേർപ്പ് ഭഗവതി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മേക്കാവ് വരെ എഴുന്നള്ളി ശേഷം പാണ്ടിമേളത്തോടെ വെളുപ്പാങ്കാലം ആകുമ്പോൾ പടിഞ്ഞാറേ നടവഴി ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നു. 

നാല് മണിയോടെ -മറ്റാരെങ്കിലും പൂരത്തിന് ഉണ്ടോ എന്ന ചോദ്യം ഉണ്ട് ആ സമയം ആണ് അയ്യുന്ന് ഭഗവതി ചേർപ്പ് ഭഗവതിയോടൊപ്പം അഞ്ചാനകളുടെ അകമ്പടിയോടെ കിഴക്കോട്ട് എഴുന്നള്ളി 7 മണിയോടെ പഞ്ചാരി അഞ്ചാം കാലം കൊട്ടി മേളം അവസാനിപ്പിക്കുന്നു. 

പെരുവനത്തെ വിളിക്കെഴുന്നെള്ളിപ്പ് കാണേണ്ടുന്ന കാഴ്ചകളിൽ ഒന്നാണ്.
ഭഗവതിമാരും ശാസ്താക്കന്മാരും തോട്ടുകുളത്തിൽ ആറാടി പെരുവനത്തപ്പനെ വണങ്ങി മടങ്ങുന്നു.
ഞാൻ കണ്ട കാഴ്ചകളിൽ ഏററവും മനോഹരമായ ഒന്നാണ് പെരുവനം പൂരം.

ആനാംപറമ്പ് ഹരീഷ്

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം